പി. ബാലചന്ദ്രൻ അന്തരിച്ചു

മലയാള നാടകകൃത്തും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നടനുമായ . 69 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ 6 മണിക്ക് വൈക്കത്തെ വീട്ടിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. എട്ടു മാസമായി മസ്തിഷ്കജ്വരത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.

മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരൻ, സാഹിത്യ അക്കാദമി അവാർഡ് ജേതാവ്. ചലച്ചിത്ര കഥ-തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ ശ്രദ്ധേയൻ. "ഇവൻ മേഘരൂപൻ" എന്ന സിനിമയിലൂടെ ചലച്ചിത്രസംവിധായകനായി. കേരള സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് സംവിധാനം ഐച്ഛികമായി നാടക-തീയറ്റർ കലയിൽ ബിരുദവുമെടുത്തു. 1972 ഇൽ മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ കോളേജ് തലമത്സരത്തിൽ ‘താമസി’ എന്ന നാടകത്തിനു ഒന്നാം സ്ഥാനം ലഭിച്ചു. എം. ജി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേർസിൽ ലക്ചറർ ആയാണ് തുടക്കം. സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചു കാലം അദ്ധ്യാപകൻ ആയിരുന്നു. സ്കൂൾ ഓഫ് ഡ്രാമയുടെ റെപെർടറി തിയേറ്റർ ആയ ‘കൾട്’ൽ പ്രവർത്തിച്ചു. പിന്നീട് എംജി യൂണിവേഴ്‌സിറ്റി സ്കൂൾ ഒാഫ് ലെറ്റേഴ്സിൽ അധ്യാപകനായി. 2012ൽ വിരമിച്ചു. വിദ്യാർഥികളും സഹപ്രവർത്തകരും സ്നേഹപൂർവം ബാലേട്ടൻ എന്നാണ് വിളിച്ചിരുന്നത്.

സിനിമ തീയേറ്ററുകൾ തുറക്കുന്നു

ജനുവരി 5 മുതൽ കേരളത്തിലെ സിനിമാ തിയേറ്ററുകൾ വീണ്ടും തുറക്കുമെങ്കിലും 50 ശതമാനം ശേഷി മാത്രമേയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ലോക്ക്ഡ down ൺ സിനിമാ ഹാളുകൾ അടച്ചുപൂട്ടാൻ നിർബന്ധിച്ച് ഒമ്പത് മാസത്തിന് ശേഷം സംസ്ഥാനത്തെ തിയേറ്ററുകൾ വീണ്ടും തുറക്കുന്നു. പ്രവർത്തിക്കുമ്പോൾ മാസ്കുകൾ, സോഷ്യൽ ഡിസ്റ്റാൻസിംഗ്, സാനിറ്റൈസേഷൻ എന്നിവയുൾപ്പെടെ എല്ലാ COVID-19 പ്രോട്ടോക്കോളുകളും തിയറ്റർ ഓപ്പറേറ്റർമാർ ഉറപ്പാക്കണം.

ശ്രീകൃഷ്ണ ലാലിന് ആദരാഞ്ജലികൾ

ക്യാമറ അസിസ്റ്റന്റും ഫോക്കസ് പുള്ളറുമായ ശ്രീകൃഷ്ണ ലാൽ (52) കോവിഡ് ബാധിച്ച് ഇന്ന് വൈകുന്നേരം അന്തരിച്ചു. കുറുവിലങ്ങാട് ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയില് അസുഖം ബാധിച്ച് പാലക്കാട് ജില്ലാ ആശുപത്രിയില് ചികിത്സയിലായിരുന്ന കൃഷ്ണലാല് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയി അസുഖം മൂര്ച്ഛിച്ചതിനെ തുടര്ന്ന് ഇന്ന് രാവിലെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരം 7:30 ന് മരണപ്പെടുകയായിരുന്നു.
ഒരുപാട് വര്ഷങ്ങളായി നിരവധി സിനിമകളില് ഫോക്കസ് പുള്ളര് ആയി വര്ക്ക് ചെയ്തിട്ടുള്ള ഒരാളാണ് കൃഷ്ണലാല്. സ്വന്തമായി ക്യാമറയുണ്ട്, വിവണ് സിനിമ യൂണിറ്റിന്റെ പാര്ട്ടനറുമാണ്. മാസങ്ങള്ക്കു മുമ്പ് മരണപ്പെട്ട ഫോക്കസ് പുള്ളര് ശശിയും കൃഷ്ണലാലും സുഹൃത്തുക്കളും സഹയാത്രികരും പാര്ട്ണര്മാരും ആയിരുന്നു. സഹയാത്രികന്റെ വേര്പാട് ഉണങ്ങും മുമ്പേയാണ് കൃഷ്ണ ലാലും യാത്രയാവുന്നത്.
കൃഷ്ണ ലാലിന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ആദരാഞ്ജലികൾ.
സംവിധായകൻ കണ്ണൻ താമരക്കുളം  വിവാഹിതനായി

പ്രശസ്ത സംവിധായകൻ കണ്ണൻ താമരക്കുളവും തിരുവല്ല സ്വദേശി വിഷ്ണു പ്രഭയും വിവാഹിതരായി . നവദമ്പതികൾക്ക് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ വിവാഹ മംഗളാശംസകൾ ..!!!
ഹരിപ്രസാദ് കൊളേരി അന്തരിച്ചു.  ആദരാഞ്ജലികൾ

കുഞ്ഞിരാമന്റെ കുപ്പായം, പൂഴിക്കടകൻ എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി (45) കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് മരിച്ചു.
ഡിസംബർ 16 ന് കോവിഡ് പോസറ്റീവ് ആയി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പിന്നീട് ഗിലൻ ബാരി സിൻഡ്രോം രോഗവും വന്നതിനാൽ ആരോഗ്യം മോശമാവാൻ തുടങ്ങി.
 
"ഗെറ്റുഗദർ" എന്ന പുതിയ സിനിമയുടെ തിരക്കഥ പൂർത്തീകരിച്ച് 2021 ഏപ്രിലിൽ ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് ഹരിപ്രസാദിന്റെ വേർപാട്.
കോഴിക്കോട് ജില്ലയിലെ മടവൂർ സ്വദേശിയായ ഹരിപ്രസാദ് കൊളേരി അവിവാഹിതനാണ് . അച്ചൻ പരേതനായ പത്മനാഭൻ നായർ , അമ്മ സുഭദ്ര, സഹോദരൻ കേണൽ ജയപ്രസാദ്.
സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ച് കോഴിക്കോട് മാവൂർറോഡ് സ്മശാനത്തിൽ നടന്നു.
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ആദരാഞ്ജലികൾ