ഹരിപ്രസാദ് കൊളേരി അന്തരിച്ചു.  ആദരാഞ്ജലികൾ

കുഞ്ഞിരാമന്റെ കുപ്പായം, പൂഴിക്കടകൻ എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി (45) കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് മരിച്ചു.
ഡിസംബർ 16 ന് കോവിഡ് പോസറ്റീവ് ആയി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പിന്നീട് ഗിലൻ ബാരി സിൻഡ്രോം രോഗവും വന്നതിനാൽ ആരോഗ്യം മോശമാവാൻ തുടങ്ങി.
 
"ഗെറ്റുഗദർ" എന്ന പുതിയ സിനിമയുടെ തിരക്കഥ പൂർത്തീകരിച്ച് 2021 ഏപ്രിലിൽ ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് ഹരിപ്രസാദിന്റെ വേർപാട്.
കോഴിക്കോട് ജില്ലയിലെ മടവൂർ സ്വദേശിയായ ഹരിപ്രസാദ് കൊളേരി അവിവാഹിതനാണ് . അച്ചൻ പരേതനായ പത്മനാഭൻ നായർ , അമ്മ സുഭദ്ര, സഹോദരൻ കേണൽ ജയപ്രസാദ്.
സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ച് കോഴിക്കോട് മാവൂർറോഡ് സ്മശാനത്തിൽ നടന്നു.
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ആദരാഞ്ജലികൾ
അനിൽ നെടുമങ്ങാടിന് ആദരാഞ്ജലികൾ

അയ്യപ്പനും കോശിയും , കമ്മട്ടിപ്പാടം, പാവാട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ മലയാള നടൻ അനിൽ നെടുമങ്ങാട് വെള്ളിയാഴ്ച തൊടുപുഴയിലെ മലങ്കര അണക്കെട്ടിൽ മുങ്ങിമരിച്ചു. സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ ആണ് ഈ അപകടം സംഭവിച്ചത്..

ജോജു ജോർജ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി അനിൽ തൊടുപുഴയിലായിരുന്നു.

അവതാരകനായും നിർമ്മാതാവായും ടിവിയിൽ അഭിനയിച്ചതിന് ശേഷം അനിൽ അനിൽ നെടുമങ്ങാട് 2014 ൽ ഞാൻ സ്റ്റീവ് ലോപ്പസുമായി വെള്ളിത്തിരയിലെത്തി. കമ്മട്ടിപ്പാടം, പാവാട, ക്രിസ്മസ് പരോൾ, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങിയ പാപം ചെയ്തവർ കല്ലെറിയട്ടെയിലാണ് അദ്ദേഹം അവസാനമായി കണ്ടത്.

ആദരാജ്ഞലികൾ

മലയാളത്തിന്റെ പ്രിയ സച്ചിന് ആദരാഞ്ജലികൾ

 മലയാള സിനിമയിലെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി എന്ന കെ ആർ സച്ചിതാനന്ദൻ ( 49 ) അന്തരിച്ചു . അവസാന സിനിമയായ ' അയ്യപ്പനും കോശിയും' ലൂടെ പ്രേക്ഷകരുടേയും നിരൂപകരുടേയും മുക്തകണ്‌ഠം പ്രശംസ പിടിച്ചുപറ്റിയ സച്ചിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും പ്രേക്ഷകരും .

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വെന്റിലേറ്റര്‍ പിന്തുണയോടെ തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .

നിയമ ബിരുദധാരിയായ സച്ചി സുഹൃത്ത് സേതുവുമൊന്നിച്ച് സച്ചി - സേതു എന്ന പേരിൽ ചോക്കളേറ്റ് ( 2007) , റോബിൻഹുഡ് ( 2009 ) , സീനിയേഴ്സ് (2011) , മെയ്ക്കപ്പ് മേൻ ( 2011 ), ഡബിൾസ് ( 2011 ) എന്നീ സിനിമകൾക്ക് ശേഷം സ്വതന്ത്ര രചയിതാവായി റൺ ബേബി റൺ ( 2012 ), ചേട്ടായീസ് ( 2012 ) , രാമലീല ( 2017 ), ഡ്രൈവിംഗ് ലൈസൻസ് ( 2019 ) എന്നി ചിത്രങ്ങൾ ചെയ്തു . 2017 ൽ ഷെർലക്ക് ടോംസ് എന്ന ചിത്രത്തിൽ നജിം കോയ , ഷാഫി എന്നിവർക്കൊപ്പം സഹ രചയിതാവായി .

അനാർക്കലി ( 2015 ), അയ്യപ്പനും കോശിയും (2020 ) എന്നിവയാണ് എഴുതി സംവിധാനം ചെയ്ത സിനിമകൾ.  കവി , തിയേറ്റർ ആർട്ടിസ്റ്റ് , ചലച്ചിത്ര സഹ നിർമ്മാതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി എറണാകുളം തൃപ്പുണിത്തുറയിലായിരുന്നു താമസം .

കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കർശന നിയന്ത്രത്തോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക . ചലച്ചിത്ര പ്രവർത്തകരും പ്രേക്ഷകരും സഹകരിക്കണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അഭ്യർത്ഥിച്ചു. നിയമ വിദഗ്ദൻ കൂടിയായ സച്ചി ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ ഭരണ സമിതി അംഗമാണ് .

FEFKA Directors' Union Film Fest - Award Distribution

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ സംഘടിപ്പിച്ച ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റ് സെക്കന്റ് എഡിഷനിലെ വിജയികൾക്കുള്ള അവാർഡ് വിതരണം പത്മശ്രീ മമ്മൂട്ടി എറണാകുളം പ്രൊഡ്യൂസർ അസോസിയേഷൻ ഹാളിൽ വെച്ച് 2020 ജനുവരി 24 വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 ന് നിർവ്വഹിക്കും . ചടങ്ങിൽ സിബി മലയിൽ , ബി ഉണ്ണികൃഷ്ണൻ , ഭദ്രൻ മാട്ടേൽ ( ജൂറി ചെയർമാൻ ) തുടങ്ങി ഒട്ടേറെപ്പേർ പങ്കെടുക്കും .

341 ചിത്രങ്ങൾ പങ്കെടുത്ത ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിലെ വിജയികൾ .

മേളയിലെ മികച്ച ചിത്രവും മികച്ച തിരക്കഥയും - വേലി
( സംവിധാനം - വിനീത് വാസുദേവൻ ) ഒരു ലക്ഷം രൂപയും ശിൽപ്പവും സർട്ടിഫിക്കറ്റുമാണ് അവാർഡ് .

മികച്ച രണ്ടാമത്തെ ചിത്രം -അരിമ്പാറ ( സംവിധാനം നിപിൻ നാരായൺ ) അമ്പതിനായിരം രൂപയും ശിൽപ്പവും സർട്ടിഫിക്കറ്റുമാണ് അവാർഡ് .

മൂന്നാമത്തെ ചിത്രം ഗൾപ്പ് ( സംവിധാനം വിജീന്ദ്ര ശ്യാം )
ഇരുപത്തി അയ്യായിരം രൂപയും ശിൽപ്പവും സർട്ടിഫിക്കറ്റുമാണ് അവാർഡ് .

മികച്ച സംവിധാനം -
റിയ മാത്യുസ് (സ്റ്റെയിൻസ് )
മികച്ച ഛായാഗ്രഹണം - ഹെസ്റ്റിന്‍ ജോസ് ജോസഫ്‌ ( ചിത്രം- ക്രോസ്സിംഗ് )
മികച്ച ചിത്ര സംയോജനം - കിരണ്‍ ദാസ്‌ ( മിഡ് നൈറ്റ് റൺ & മെൻ അറ്റ് ദ ഡോർ )
സംഗീത സംവിധാനം - അങ്കിത് ചുഗ് (സ്റ്റെയിൻസ് )

മികച്ച നടന്‍ - ആഷിക് അബുബക്കര്‍ ( ചിത്രം - മൃഗം ).
മികച്ച നടി - ലിയ ഗ്രേസ്‌ (സ്റ്റെയിൻസ് )
മികച്ച ബാല അഭിനേതാവ് - ശരൺ സ്റ്റാലിന്‍ ( ചിത്രം- ചൂണ്ടല്‍ )

മികച്ച പ്രവാസി ചിത്രം – ഇസിജി ( സംവിധാനം നിസാര്‍ ബാബു )
മികച്ച ക്യാമ്പസ്‌ ചിത്രം – ഒരു കൊച്ചു മോഹം ( സംവിധാനം‍ സത്യജിത്ത്.ജി ) ,

സ്‌പെഷൽ മെൻഷൻ
സംവിധാനം- ജെസ്വിൻ ജോസ് ( ക്ഷണക്കത്ത് ),
അഭിനയം - കെ എൽ ആന്‍റണി ( ഗൾപ് ) ,
മൃണാളിനി ( ലെറ്റ് ഹെർ ബി ) ബാലതാരം സിദ്ധാര്‍ഥ് ( വൺ ഫൈൻ ഡേ & ഒരു കൊച്ചു മോഹം
സംവിധായകൻ ഭദ്രൻ മാട്ടേൽ ചെയർമാനായ ഫൈനൽ ജൂറിയിൽ
മഹേഷ് നാരായണൻ ,
സജീവ് പാഴൂർ ,
സുജിത്ത് വാസുദേവ് ,
സൗമ്യ സദാനന്ദ് ,
ബിജിബാൽ ,
രജിഷ വിജയൻ എന്നിവർ അംഗങ്ങളായിരുന്നു .
പ്രാഥമിക ഘട്ട ജൂറി അംഗങ്ങൾ
1. മെക്കാർട്ടിൻ (Writer & Director)
2.ഷിബു ഗംഗാധരൻ (Director)
3. മാധവ് രാംദാസ് (Writer & Director)
4.ദിലീഷ് നായർ ( Writer & Director)
5.വിജയ് ശങ്കർ (Editor)
6 ജിബു ജേക്കബ് (Director, DOP)
7 സലാം ബാപ്പു (Director)
8. സോഹൻ സീനുലാൽ (Writer & Director)
9.നിഥിൻ രൺജി പണിക്കർ (Writer & Director)
10. മധു സി നാരായണൻ (Director)
11. ഷെരീഫ് ഈസ (Writer & Director)
12. സമീർ ഹഖ് (DOP)
13. ഷാജൂൺ കാര്യാൽ (Director)
14. ഉത്പൽ വി നായനാർ (DOP & Director)
15. ഷാജി അസീസ് (Director)
16. വി സി അഭിലാഷ് (Writer & Director)
17. റോബിൻ തിരുമല (Writer & Director)
18. ലിയോ തദേവൂസ് (Writer & Director)
19. വി ടി ശ്രീജിത്ത് (Editor)
20.ഗായത്രി അശോക് (Designer & Writer)
21. മാർത്താണ്ഡൻ (Director)
22. ഗിരീഷ് മനോ (Writer & Director)
23. ജിനു എബ്രഹാം (Writer & Director)
24. സജി സുരേന്ദ്രൻ (Director)
25. അരുൺ ഡൊമനിക് (Writer & Director)
26 . രോഹിത് (Writer & Director)
27. അഖിൽ ജോർജ്ജ് (DOP)
28. രഞ്ജിത്ത് ശങ്കർ
( Writer & Director)
29. എ കെ സാജൻ
(Writer & Director)
30 എ കെ സന്തോഷ് (Writer)
31. അനിൽ സി മേനോൻ (Director)
32. ദീപു അന്തിക്കാട് (Writer & Director)
33.ജിജോ ബേബി (Writer & Director)
34.നിഖിൽ എസ് പ്രവീൺ (DOP)
35. ബിലഹരി (Writer & Director)
36. നിസാർ ( Director )
37. പി കെ ജയകുമാർ (Asso. Dir)
38. മാളു എസ് ലാൽ (Asso. Dir)
39.സോഫിയ (Asso. Dir)
40. മുസ്തഫ (Asso. Dir)

മേളയിൽ പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ അഭിനന്ദനങ്ങൾ .

രൺജി പണിക്കർ
പ്രസിഡന്റ്

ജി എസ് വിജയൻ
ജനറൽ സെക്രട്ടറി

 — at Kerala Film Producers Association.

യുവ സംവിധായകൻ വിവേക് ആര്യൻ അന്തരിച്ചു.

2019 ൽ പുറത്തിറങ്ങിയ ഓർമ്മയിൽ ഒരു ശിശിരം എന്ന സിനിമയുടെ സംവിധായകൻ വിവേക് ആര്യൻ നമ്മെ വിട്ടു പിരിഞ്ഞു. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ അല്പം മുൻപായിരുന്നു അന്ത്യം. വാഹനാപകടത്തിൽ പരിക്കേറ്റ് കുറച്ചു ദിവസമായി തീവ്ര പരിചരണ വിഭാത്തിൽ ചികിത്സയിലായിരുന്നു.

ഭാര്യ അമൃതയുമായി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ നായ കുറുകെ ചാടിയതിനെ തുടർന്നായിരുന്നു അപകടം. കൊടുങ്ങല്ലൂരിൽ ഡിസംബർ 22നുണ്ടായ വാഹനാപകടത്തിൽ ആര്യന്റെ തലക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. അപകടത്തിൽ ഭാര്യ അമൃതയുടെ കൈയ്യിന് പരിക്കേറ്റിരുന്നു.

സംവിധായകൻ ജിത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. നാല് വർഷമായി തൃപ്പൂണിത്തുറയിൽ താമസിക്കുന്ന വിവേക് ആര്യൻ പരസ്യ സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തമിഴ് ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. തൃശ്ശൂർ നെല്ലായി അനന്തപുരം പഴയത്തുമനയിൽ ആര്യൻ നമ്പൂതിരിയുടെയും ഭാവനയുടെയും മകനാണ്‌. സഹോദരൻ: ശ്യാം

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ആദരാഞ്ജലികൾ